സംസ്ഥാനത്ത് 3026 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 1862 പേർ രോഗമുക്തി നേടി

post

കേരളത്തിൽ 3026 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 562 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 358 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 318 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 246 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 226 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 217 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 209 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 168 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 166 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 160 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 158 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 129 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 85 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 24 പേർക്കുമാണ് രോഗം  സ്ഥിരീകരിച്ചത്.

13 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബർ 3ന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കൽ സ്വദേശി നെൽസൺ (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബർ 5ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരൻ ആശാരി (55), കോഴിക്കോട് പുതിയപുറം സ്വദേശി ഉസ്മാൻ (80), കണ്ണൂർ തിരുവാണി ടെമ്പിൾ സ്വദേശിനി വി. രമ (54), സെപ്റ്റംബർ 4ന് മരണമടഞ്ഞ തൃശൂർ ചെങ്ങള്ളൂർ സ്വദേശി ബാഹുലേയൻ (57), എറണാകുളം സ്വദേശി സതീഷ്‌കുമാർ ഗുപ്ത (71), സെപ്റ്റംബർ ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചാലുംമൂട് സ്വദേശിനി റഹുമാബീവി (66), ആഗസ്റ്റ് 29ന് മരണമടഞ്ഞ കണ്ണൂർ തലശേരി സ്വദേശി രമേശ് ബാബു (56), ആഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം മുളയറ സ്വദേശി മഹേഷ് (44), എറണാകുളം സ്വദേശി കെ.ഇ. ശ്രീധരൻ (84), ആഗസ്റ്റ് 27ന് മരണമടഞ്ഞ കണ്ണൂർ കണ്ണപുരം സ്വദേശി മുനീർ (44), ആഗസ്റ്റ് 24ന് മരണമടഞ്ഞ കോഴിക്കോട് നടക്കാവ് സ്വദേശിനി അസ്മാബി (49), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 372 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 163 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2723 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 237 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 542 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 323 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 293 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 238 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 201 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 183 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 175 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 168 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 159 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 117 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 114 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 126 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 63 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 21 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

89 ആരോഗ്യ പ്രവർത്തകർക്കാണ് ചൊവ്വാഴ്ച രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ 32, തിരുവനന്തപുരം ജില്ലയിലെ 19, എറണാകുളം ജില്ലയിലെ 12, മലപ്പുറം ജില്ലയിലെ 10, കാസർഗോഡ് ജില്ലയിലെ 5, കൊല്ലം, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ 3 വീതവും, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ രണ്ട് സി.ഐ.എസ്.എഫ്. ജവാൻമാർക്കും രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 1862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 389 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 191 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 90 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 147 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 133 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 12 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 204 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 110 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 59 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 159 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 145 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 25 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 106 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 92 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 23,217 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 68,863 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,850 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,80,963 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 17,887 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,264 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 19,33,294 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,85,137 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഇളമ്പൂർ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 14), തഴവ (വാർഡ് 22), ഓച്ചിറ (13, 14), കരീപ്ര (18), തിരുവനന്തപുരം ജില്ലയിലെ വിതുര (14), കടയ്ക്കാവൂർ (സബ് വാർഡ് 9, 11), നെല്ലനാട് (സബ് വാർഡ് 6), വയനാട് ജില്ലയിലെ തിരുനെല്ലി (6, 11), എടവക (സബ് വാർഡ് 13), കോട്ടയം ജില്ലയിലെ അയർകുന്നം (19), ആലപ്പുഴ ജില്ലയിലെ നീലംപേരൂർ (സബ് വാർഡ് 6, 7, 8, 9), തൃശൂർ ജില്ലയിലെ പഞ്ചാൽ (12), മലപ്പുറം ജില്ലയിലെ തിരുനാവായ (സബ് വാർഡ് 17) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആര്യങ്കോട് (വാർഡ് 1, 15, 16), കരവാരം (സബ് വാർഡ് 6), അണ്ടൂർകോണം (1), മാണിക്കൽ (18, 19, 20), മാറനല്ലൂർ (13), ഒറ്റശേഖരമംഗലം (5, 10, 12, 13), പനവൂർ (4, 7, 10,11), വർക്കല മുൻസിപ്പാലിറ്റി (1, 20, 21, 22, 27, 28), വെട്ടൂർ (1, 11, 12, 13, 14), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (3), പൂക്കോട്ടുകാവ് (5, 6 (സബ് വാർഡ്), പുതുനഗരം (7), പെരിങ്ങോട്ടുകുറിശി (1, 16), കൊല്ലങ്കോട് (സബ് വാർഡ് 3), കോട്ടയം ജില്ലയിലെ കുമരകം (7, 14), ഏറ്റുമാനൂർ മുൻസിപ്പാലിറ്റി (14), തൃശൂർ ജില്ലയിലെ ചേലക്കര (സബ് വാർഡ് 8), പാവറട്ടി (3, 5, 6), ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല (സബ് വാർഡ് 6, 7), കൊല്ലം ജില്ലയിലെ വെട്ടിക്കവല (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 568 ഹോട്ട് സ്പോട്ടുകളാണുള്ളത്.