ഞായറാഴ്ച 3082 പേർക്ക് കോവിഡ്, 2196 പേർ രോഗമുക്തർ

post

ചികിത്സയിലുള്ളത് 22,676 പേർ; 23 പുതിയ ഹോട്ട് സ്പോട്ടുകൾ

കേരളത്തിൽ ഞായറാഴ്ച 3082 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 528 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 324 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 328 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 281 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 264 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 221 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 218 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 200 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 195 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 169 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 162 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 113 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 40 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 39 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബർ ഒന്നിന് മരണമടഞ്ഞ കൊല്ലം കൈക്കുളങ്ങര സ്വദേശി ആന്റണി (70), തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിനി സുധ (58), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി കുമാരദാസ് (68), തിരുവനന്തപുരം അമരവിള സ്വദേശി മനോഹരൻ (56), കോഴിക്കോട് മാവൂർ സ്വദേശി കമ്മുകുട്ടി (58), സെപ്റ്റംബർ 2ന് മരണമടഞ്ഞ കണ്ണൂർ തോട്ടട സ്വദേശി ടി.പി. ജനാർദനൻ (69), ആലപ്പുഴ കരുമാടി സ്വദേശി അനിയൻ കുഞ്ഞ് (61), തിരുവനന്തപുരം നെട്ടയം സ്വദേശിനി ഓമന (66), ആഗസ്റ്റ് 21ന് മരണമടഞ്ഞ കാസർഗോഡ് സ്വദേശിനി ബീഫാത്തിമ (84), ആഗസ്റ്റ് 31ന് മരണമടഞ്ഞ കോഴിക്കോട് മൂടാടി സ്വദേശിനി സൗദ (58) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 347 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 56 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 132 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2844 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 189 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 515 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള 302 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 297 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 276 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 253 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 203 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 200 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 190 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 169 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 157 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 126 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 94 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 35 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 27 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

50 ആരോഗ്യ പ്രവർത്തകർക്കാണ് ഞായറാഴ്ച രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ 20, തിരുവനന്തപുരം ജില്ലയിലെ 9, കൊല്ലം, കാസർഗോഡ് ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 3, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ 2 വീതവും, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 618 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 204 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 88 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 36 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 130 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 185 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 145 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 95 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 202 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 265 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 30 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 69 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 110 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 22,676 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,755 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,296 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,82,789 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 17,507 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2410 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,392 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 18,72,496 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,83,771 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

23 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങൽ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 3), വടശേരിക്കര (സബ് വാർഡ് 9), പന്തളം തെക്കേക്കര (സബ് വാർഡ് 2), ഇരവിപ്പേരൂർ (സബ് വാർഡ് 1), അരുവാപ്പുലം (സബ് വാർഡ് 8, 9), നെടുമ്പ്രം (സബ് വാർഡ് 12), നരനംമൂഴി (സബ് വാർഡ് 7), കലഞ്ഞൂർ (സബ് വാർഡ് 13), തൃശൂർ ജില്ലയിലെ പെരിഞ്ഞാനം (വാർഡ് 1), വലപ്പാട് (5, 10, 13 (സബ് വാർഡ്), പാവറട്ടി (സബ് വാർഡ് 3), പാലക്കാട് ജില്ലയിലെ തെങ്കര (3, 13), കുത്തനൂർ (4), കോങ്ങാട് (11), കൊല്ലം ജില്ലയിലെ പട്ടാഴി (13), തലവൂർ (18 (സബ് വാർഡ്), 9), ഇടമുളയ്ക്കൽ (സബ് വാർഡ് 22), ആലപ്പുഴ ജില്ലയിലെ താമരക്കുളം (9, 12, 13 (സബ് വാർഡ്), കാവാലം (1, 5), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (9, 10 (സബ് വാർഡുകൾ), 12, 18), എടച്ചേരി (സബ് വാർഡ് 11, 12), കണ്ണൂർ ജില്ലയിലെ കടമ്പൂർ (8), ഉദയഗിരി (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

 20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ചക്കുപാലം (സബ് വാർഡ് 4), ദേവികുളം (സബ് വാർഡ് 12), കാമാക്ഷി (6), കട്ടപ്പന (12), കുമളി (9, 10, 12 (സബ് വാർഡ്), കുമാരമംഗലം (3, 4, 13 (സബ് വാർഡ്), മരിയപുരം (സബ് വാർഡ് 8, 9), പാമ്പാടുംപാറ (3, 4 (സബ് വാർഡ്), പീരുമേട് (9), രാജകുമാരി (8), തൊടുപുഴ മുൻസിപ്പാലിറ്റി (31), പാലക്കാട് ജില്ലയിലെ അകത്തേത്തറ (2, 16), മുതുതല (15), തച്ചമ്പാറ (14), തൃശൂർ ജില്ലയിലെ കോലാഴി (12, 14, 16 (സബ് വാർഡ്), വാരാന്തറപ്പള്ളി (സബ് വാർഡ് 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1, 17, 19, 20, 21, 22, 23), കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ (5), എറണാകുളം ജില്ലയിലെ മലയാറ്റൂർ നീലേശ്വരം (സബ് വാർഡ് 15), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാർഡ് 9) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 557 ഹോട്ട് സ്പോട്ടുകളാണുള്ളത്.