കേരളത്തിൽ വ്യാഴാഴ്ച 123 പേർക്ക് കോവിഡ്-19; 53 പേർക്ക് രോഗമുക്തി

post

* ചികിത്സയിലുള്ളത് 1761 പേർ; ഒമ്പത് പുതിയ ഹോട്ട് സ്‌പോട്ടുകൾ

കേരളത്തിൽ 123 പേർക്ക് വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 24 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 18 പേർക്കും, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 13 പേർക്ക് വീതവും, എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 9 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 7 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 6 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 4 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 3 പേർക്കും, തിരുവനന്തപുരം, കോട്ടയം, വയനാട് ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 84 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 33 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ്-39, സൗദി അറേബ്യ-17, യു.എ.ഇ.-13, ഒമാൻ-6, ഖത്തർ-3, നൈജീരിയ-2, ഘാന-1, ബഹറിൻ-1, റഷ്യ-1, മാൾഡോവ-1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ. ഡൽഹി-10, തമിഴ്‌നാട്-8, മഹാരാഷ്ട്ര-7, കർണാടക-3, ഗുജറാത്ത്-1, ഒറീസ-1, ഹരിയാന-1, ബീഹാർ-1, ഉത്തർപ്രദേശ്-1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 6 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 3 പേർക്കും എറണാകുളം ജില്ലയിലെ 2 പേർക്കും തൃശൂർ ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 53 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ നിന്നുള്ള 12 പേരുടെയും (ആലപ്പുഴ-1), പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 9 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 8 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 6 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 5 പേരുടെയും, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള 2 പേരുടെവീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1761 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1941 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,59,616 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,57,267 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2349 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 344 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5240 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,03,574 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 4182 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 41,944 സാമ്പിളുകൾ ശേഖരിച്ചതിൽ 40,302 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഒമ്പത് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ മലയാറ്റൂർ-നീലേശ്വരം (കണ്ടൈൻമെന്റ് സോൺ വാർഡ് 15), കാസർഗോഡ് ജില്ലയിലെ അജാനൂർ (18, 20), വോർക്കാടി (6), തൃക്കരിപ്പൂർ (1,4), മടിക്കൈ (2), മൊഗ്രാൽ പുത്തൂർ (1), തൃശൂർ കുന്നംകുളം മുൻസിപ്പാലിറ്റി (7, 8, 11, 15, 19, 20), കാട്ടക്കാമ്പാൽ (6, 7, 9), കടവല്ലൂർ (14, 15, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

അതേസമയം അഞ്ച് പ്രദേശങ്ങളെ കണ്ടൈമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ നെല്ലായി (14), അലനല്ലൂർ (20), മലപ്പുറം ജില്ലയിലെ അതവനാട് (4, 5, 6, 7, 20), തിരൂരങ്ങാടി മുൻസിപ്പാലിറ്റി (38), കൽപ്പകഞ്ചേരി എന്നിവയേയാണ് ഒഴിവാക്കിയത്. നിലവിൽ ആകെ 113 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.