കാസര്‍ഗോഡ് കോവിഡ് ആശുപത്രി: മൂന്നാം വിദഗ്ധ സംഘം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും

post

കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗ സംഘം യാത്ര തിരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് ശേഷമാണ് ആലപ്പുഴയില്‍ നിന്നുള്ളവര്‍ എത്തുന്നത്. എ.എം. ആരിഫ് എം.പി. സംഘത്തെ യാത്രയച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സംഘത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചു.ആലപ്പുഴ മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ളതാണ് 26 അംഗ സംഘം. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരായ ഡോ. സിയാദ് മുഹമ്മദ്, ഡോ. ബിപിന്‍ കെ. നായര്‍, ഡോ. ഹരി ശങ്കര്‍, ഡോ. ബ്രിജേഷ് സവിദന്‍, ഡോ. വീണ രാഘവന്‍, ഡോ. അര്ജുന്‍ സുരേഷ്, ഡോ. സ്‌കറിയ തോമസ്, ഡോ. അശോക് കുമാര്‍, ഡോ. സച്ചിന്‍ മാനുവല്‍, ഡോ. ഘാസ്‌നി പസില്‍, സ്റ്റാഫ് നഴ്‌സുമാരായ തസ്‌നീം, ചിത്ര, നൗഫല്‍, മഞ്ജു, സൂരജ്, മൃദുല, ഹാബിസ് മുഹമ്മദ്, പ്രീതു പി. ബാബു, അഖില്‍രാജ്, ക്രിസ്റ്റഫര്‍ മോഹന്‍രാജ്, നഴ്‌സിംഗ് അസിസ്റ്റന്റുമാരായ അനില്‍കുമാര്‍, വില്‍സണ്‍, സുധീശന്‍, ഷണ്‍മുഖദാസ്, മോഹനന്‍ എന്നിവരാണ് സംഘത്തിലുള്ളത്.കോട്ടയം മെഡിക്കല്‍ കോളേജിലെ 25 അംഗ സംഘം കാസര്‍ഗോഡ് കോവിഡ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കി വരികയാണ്. ഈ സംഘത്തിന് പകരമായാണ് ആലപ്പുഴയിലെ സംഘം എത്തുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി പിന്‍സിപ്പല്‍ ഡോ. പുഷ്പലത, ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍ എന്നിവര്‍ യാത്രയയപ്പില്‍ പങ്കെടുത്തു.