കോവിഡിനോടു പൊരുതി തലയെടുപ്പോടെ കേരളം, പിണറായി സർക്കാർ അഞ്ചാം വർഷത്തിൽ

post

വികസന രംഗത്ത് അനേകം നേട്ടങ്ങളുമായി അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ നേതൃത്വത്തിൽ തലയെടുപ്പോടെ കേരളം.

ലൈഫ് മിഷൻ:

നാലുവർഷത്തിനുള്ളിൽ ലൈഫ് മിഷനിലൂടെ 2,19,154 വീടുകൾ യാഥാർഥ്യമാക്കി.
മൂന്നാംഘട്ടം 2021 ജനുവരിയോടെ 100 ഭവനസമുച്ചയങ്ങൾ. ഏഴു സമുച്ചയങ്ങളുടെ നിർമാണം ആരംഭിച്ചു.
ഒൻപതെണ്ണം ഉടൻ തുടങ്ങും.
16 സമുച്ചയങ്ങൾ 2020 ഡിസംബറിൽ പൂർത്തിയാകും.

പട്ടയം:

1.43 ലക്ഷം പേർക്ക് പട്ടയം നൽകി

മത്‌സ്യത്തൊഴിലാളി ക്ഷേമം:

മുട്ടത്തറയിൽ 192 ഫ്‌ളാറ്റുകൾ നിർമിച്ചുനൽകി. എട്ടു ഫ്‌ളാറ്റുകൾ വീതമുള്ള 24 ബ്‌ളോക്കുകളാണിവ. 530 ചതുരശ്ര അടിയിലുള്ള വീട്ടിൽ വൈദ്യൂതി, കുടിവെള്ളം, മാലിന്യനിർമാർജനം എന്നിവയ്ക്കുള്ള സൗകര്യമുണ്ട്.
മത്‌സ്യത്തൊഴിലാളികൾക്ക് അന്തിയുറങ്ങാൻ 2450 കോടിയുടെ ‘പുനർഗേഹം’ പദ്ധതി.

ആർദ്രം മിഷൻ:

പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ മെഡി: കോളേജ് മുതൽ ഉന്നത നിലവാരത്തിലാക്കി.
രോഗീ സൗഹൃദ അന്തരീക്ഷം.
നിതി ആയോഗിന്റെ ആരോഗ്യസൂചികയിൽ കേരളം ഒന്നാമത്.
താലൂക്ക് ആശുപത്രികളിൽ സ്‌പെഷ്യാലിറ്റി സൗകര്യം.
കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് മാതൃക.

ഹരിതകേരളം മിഷൻ:

ഒഴുക്കുനിലച്ച പുഴകളെ 390 കിലോമീറ്റർ പുനർജീവിപ്പിച്ചു.
546 പുതിയ പച്ചത്തുരുത്തുകൾ.
50000 ഏക്കർ തരിശ് ഭൂമിയിൽ കൃഷിയിറക്കി.
24,000 ഹെക്ടർ തരിശ് നിലങ്ങളിൽ നെൽകൃഷി.
മാലിന്യ സംസ്‌കരണത്തിന് സീറോ വേസ്റ്റ് ഓൺ ഗ്രൗണ്ട് പദ്ധതി.
3860 കോടിയുടെ ബൃഹത്തായ കാർഷിക പദ്ധതി സുഭിക്ഷകേരളം.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം:

4752 സ്‌കൂളുകളിൽ ഐ.ടി അടിസ്ഥാന സൗകര്യം.
45000 ക്ലാസ്മുറികൾ ഹൈടെക് ആക്കി.
2017-18 മുതൽ 2019-20 വരെ പൊതുവിദ്യാലയങ്ങളിൽ പുതുതായി ചേർന്നത് 504851 കുട്ടികൾ.
നീതി ആയോഗിന്റെ സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാര പട്ടികയിൽ മുന്നിൽ.

ക്ഷേമ പെൻഷൻ:

10 ലക്ഷം കുടുംബങ്ങളെക്കൂടി ക്ഷേമപെൻഷനിൽ ഉൾപ്പെടുത്തി.
പെൻഷൻ 600ൽ നിന്ന് 1300 രൂപയാക്കി ഉയർത്തി.
പെൻഷൻ കുടിശ്ശികയിടാതെ വീടുകളിൽ എത്തിക്കുന്നു.
കോവിഡ് കാലത്ത് ഒരു പെൻഷനും ലഭിക്കാത്തവർക്ക് 1000 രൂപ വീതം സഹായം.

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്:

തിരുവനന്തപുരത്ത് അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.

കിഫ്ബി വഴി വികസനം:

54.39 കോടി രൂപയുടെ പ്രവൃത്തികൾക്ക് കിഫ്ബി അംഗീകാരം.

വ്യവസായം:

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ നാലുവർഷത്തിനുള്ളിൽ 56 കോടി രൂപ ലാഭത്തിൽ.
നിതി ആയോഗ് സുസ്ഥിര വികസന സൂചികയിലെ വ്യവസായ വികസനത്തിൽ കേരളം ഒന്നാമത്.

കേരള ബാങ്ക്:

കേരള ബാങ്ക് രൂപീകരിച്ചു.

ഐ.ടി രംഗത്ത് നേട്ടം:

2018ൽ കേന്ദ്ര സർക്കാരിന്റെ സ്‌റ്റേറ്റ് സ്റ്റാർട്ട് അപ്പ് റാങ്കിൽ കേരളം മികച്ച പെർഫോർമർ.
സ്റ്റാർട്ട് അപ്പ് നിക്ഷേപം 22 കോടിയിൽനിന്ന് 875 കോടിയായി ഉയർന്നു.

ഗെയിൽ പൈപ്പ് ലൈൻ:

ഗെയിൽ പൈപ്പ് ലൈൻ യാഥാർഥ്യമാകുന്നു.

പട്ടികജാതി ക്ഷേമം:

പട്ടികജാതി കടാശ്വാസ പദ്ധതിയിൽ 43,136 പേരുടെ കടം എഴുതിത്തള്ളി.
3434 കോടിയുടെ സഹായം ഭദ്രത.
മാർജിൻ മണി, പലിശ ഇളവുകൾ, മൊറട്ടോറിയം, ഒറ്റത്തവണ തീർപ്പാക്കൽ, പലിശ സബ്‌സിഡി, തുടങ്ങി മറ്റനവധി ഇളവുകളും സഹായങ്ങളും.

ഭക്ഷ്യ സുരക്ഷ:

കോവിഡിനെ നേരിടാൻ എല്ലാവർക്കും റേഷനും സൗജന്യ പലവ്യഞ്ജന കിറ്റും.
എല്ലാ കുടുംബത്തിനും റേഷൻ കാർഡ്. കാർഡ് 24 മണിക്കൂറിനകം.

നിയമനങ്ങളിൽ റെക്കോർഡ്:

സർക്കാർ നിയമനങ്ങളിൽ റെക്കോർഡ് വർധന.

ക്രമസമാധാനം:

ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം കേസുകൾ 30 ശതമാനം കുറഞ്ഞു.

പൊതുമരാമത്ത്:

98.2 ശതമാനം റോഡുകൾ ഗതാഗതയോഗ്യമാക്കി. പുനരുദ്ധരിച്ചത് 9530 കിലോമീറ്റർ.